ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ കെവാഡിയ ഗ്രാമത്തിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും നാട്ടുരാജ്യങ്ങളുടെ സംയോജകനുമായ പട്ടേലിന്റെ ജന്മദിനം കൂടിയാണ് ഇന്ന്. 2989 കോടി രൂപ ചിലവിട്ട് 182 മീറ്റർ ഉയരത്തിൽ തീർത്തിരിക്കുന്നു ഈ വിസ്മയം മോദിയുടെ സ്വപ്നപദ്ധതിയായിരുന്നു. നവംബർ 1 മുതൽ 30 വരെ ലോകോത്തര നിലവാരമുള്ള സർദാർ പട്ടേൽ മ്യൂസിയവും സന്ദർശകർക്കായി തുറന്നു കൊടുക്കും.
ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
പ്രതിമയുടെ പ്രത്യേകതകൾ
ഉയരം – 182 മീറ്റർ
ചിലവ് – 2989 കോടി രൂപ
ഉപയോഗിച്ചത് 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ
നിർമാണം പൂർത്തിയാകാൻ 4 വർഷം
സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാൾ രണ്ടിരട്ടി വലിപ്പം
മേൽനോട്ടച്ചുമതല – സർദാർ വല്ലഭ്ഭായി പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റി
പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ
പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറി. 200 പേർക്ക് ഒരേസമയം ഈ ഗാലറിയിൽ ഇരിക്കാം.
ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം
പ്രതികരിക്കാൻ ഇവിടെ എഴുതുക