പാകിസ്ഥാന് കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീ സ്വതന്ത്ര്യവാദിയുമായ ഫഹ്മിദാ റിയാസ്(72) അന്തരിച്ചു. ഏറെ നാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. പാകിസ്ഥാനി സാഹിത്യത്തിലെ പ്രബലയായ ഫഹ്മിദാ നിരവധി കവിതകളും നോവലുകളും കഥകളും എഴുത്തിയിട്ടുണ്ട്. അല്‍ബേനിയന്‍ എഴുത്തുകാരനായ ഇസ്മയില്‍ കഡാരിയുടെയും സൂഫി കവിയായ റൂമിയുടെയും എഴുത്തുകള്‍ ഉറുദുവിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
“ഫെമിനസ്റ്റ് സാഹിത്യത്തിലെ പ്രഗത്ഭ” എന്നാണ് ഫഹ്മിദയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അവരുടെ ബദാന്‍ ധരീദാ എന്ന കവിതയിലെ ലൈംഗികപരമായ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സൈനിക മേധാവി സിയാ ഉല് ഹഖ് പാകിസ്ഥാന് പ്രസിഡന്റായിരുന്ന കാലത്ത് ആറു വര്‍ഷത്തേക്ക് ഫഹ്മിദയെ ഇന്ത്യയിലേക്ക് നാട് കടത്തിയിരുന്നു.
രാഷ്ട്രീയപരമായ എഴുത്തുകളെ തുടര്‍ന്ന് സിയാ ഉല് ഹഖിന്റെ ഭരണ കാലത്ത് പത്തിലധികം കേസുകള്‍ ഫഹ്മിദയ്ക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നു. ഫഹ്മിദയുടെ വിയോഗത്തില്‍ പ്രമുഖ പാക് എഴുത്തുകാരി ഐഷാ സിദ്ദിഖായും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക റാസാ റുമിയും അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക