പത്തനംതിട്ട: പമ്പയിലെത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്, രാജ്മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന കമ്മിറ്റ അംഗം എന്‍.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവര്‍.
രാജഗോപാലിനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പമ്പയിലേക്ക് പോകാന്‍ എത്തിയ രാജഗോപാലിനെ കെ എസ് ആര് ടി സി ബസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നല്കിയ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡി എടുത്തത്. രാജഗോപാലിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പൊലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇതിനിടെ ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്കുകൂടി നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിലനിന്ന നിരോധനാജ്ഞയാണ് നീട്ടിയത്. നവംബര്‍ 30 വരെ നിരോധനാജ്ഞ തുടരാന്‍ പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക