തൃശൂർ: വീട്ടിലെ ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ രണ്ടു കുട്ടികള്‍ മരിച്ചു. തൃശൂര്‍ മലാക്കയിലാണ് സംഭവം. ഒരു കുട്ടിക്കും അച്ഛനും അമ്മയ്ക്കും ഗുരതരമായി പൊള്ളലേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പൊട്ടിത്തെറി.
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റേഴ്സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു (35) എന്നിവര്‍ക്ക് പരിക്കേറ്റത്. മൂത്തമകന് സെലസ്ഫിയാണ് (12) രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കുട്ടികളും കട്ടിലില്‍ വെന്തുമരിച്ച നിലയിലാണ്. ഇവരെ പുറത്തെടുക്കും മുമ്പ് തീ ആളിപ്പടര്‍ന്നു. ബിന്ദുവിനും സാരമായി പൊള്ളലേറ്റു. ബിന്ദുവും മൂത്ത മകനും മരിച്ച കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഡാന്റേഴ്സ് വീടിന് പുറത്ത് കാര്‍ കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് ഡാന്റേഴ്സിന് പരിക്കേറ്റത്. തീ തന്റെ മുറിയിലേക്ക് പടര്‍ന്നപ്പോഴാണ് ബിന്ദു വീടിന് പുറത്തേക്കോടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക