കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 185 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് അല്പ സമയം മുന്‍പാണ് ആദ്യ വിമാനത്താവളത്തിന് ഫ്ലാഗോഫ് നിര്‍വ്വഹിച്ചത്.രണ്ടുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.
https://www.facebook.com/PinarayiVijayan/videos/273669886837561/?t=6
കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാനമന്ത്രി സി എം ഇബ്രാഹിം 1996 ഡിസംബര്‍ 21നാണ് കണ്ണൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. 2010 ഡിസംബര്‍ 27ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ഭരണം മാറിയപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും മന്ദീഭവിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നിര്‍മാണം 30 ശതമാനം പോലും പൂര്‍ത്തിയാകാതെ നാവികസേനയുടെ ഡോണിയര്‍ വിമാനമിറക്കി വിമാനത്താവളം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. എന്നാൽ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇടപെടലിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.
https://www.facebook.com/PinarayiVijayan/videos/984276345113600/?t=542
2350 കോടി ചിലവിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3050 മീറ്ററാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം.ചടങ്ങില്‍ മന്ത്രിമാരായ ഇപി ജയരാജന്, ഇ ചന്ദ്രശേഖരന്, കെക ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, എന്നിവര്‍ സന്നിഹിതരായിരുന്നു.
സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ് കണ്ണൂരിലേത്. ആദ്യദിവസം ഒമ്പത് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടാവും. രാവിലെ 10 മണിക്കായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക