39-ാമത് ജിസിസി ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നയെത്തിയ പ്രതിനിധികളെ വിമാനത്താവളത്തിൽ നേരിട്ടെത്തി സൗദിരാജാവ് സ്വീകരിച്ചു.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് ജിസിസി കൗണ്‍സില്‍ നിലകൊള്ളുന്നതെന്ന് സല്മാന് രാജാവ് വ്യക്തമാക്കി. അതേസമയം ജിസിസി ഉച്ചകോടി പരാജയമാകുമെന്നും ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന്.ഡോ അലി ബിന്‍ സിമൈഖ് അല്‍ മര്‍രി പറഞ്ഞിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതുമായ് ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക