ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ അക്രമം അഴിച്ചുവിട്ട് അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകർക്ക് ഉടൻ ജാമ്യം ലഭിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തില്‍ ഏര്‍പ്പെട്ടതിനും അടക്കം കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളാണ്.
വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അടക്കം പരിക്കുപറ്റിയതിനാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് പൊലീസ് നടപടി.
പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് ചേര്‍ക്കുന്നതോടെ ഈ പണം കെട്ടി വയ്ക്കാതെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക