കാറപകടത്തിൽ അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും വയലനിസ്റ്റുമായ ശ്രീ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ്. പാലക്കാട്ടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ബാലഭാസ്കറിന് നല്‍കാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നല്‍കിയെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്കി. ഇതിന്റെ ബാങ്ക് രേഖകളും ഡോക്ടര്‍ പോലീസിന് മുന്നില്‍ സമര്‍പ്പിച്ചു.
അതേസമയം അപകടം നടക്കുമ്പോൾ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ബാലഭാസ്കറിന്റെ ബന്ധു അര്ജുന് രണ്ടു ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എടിഎമ്മിലെ പണം കവര്‍ന്ന കേസിലെ പ്രതികളെ സഹായിച്ചുവെന്നതാണ് കുറ്റം.
അപകടം നടക്കുമ്പോൾ ബാലഭാസ്കറാണ് കാറോടിച്ചിരുന്നതെന്നാണ് അർജ്ജുന്റെ മൊഴി. എന്നാൽ അർജ്ജുൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ മൊഴി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക