വീട്ടുജോലിക്ക് നിർത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ശമ്പളം നൽകാതെ പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതിന് പിന്നാലെ ശിശു ക്ഷേമസമിതി ഭാനുപ്രിയയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 3 പെൺകുട്ടികളെ കൂടി കണ്ടെത്തി.
ആക്ടിവിസ്റ്റും ബാലാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അച്യുത റാവു ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച കത്തിനെ തുടര്‍ന്ന് എന്‍.സി.പി.ആര് നടിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. ബാലവേല ചെയ്യിപ്പിച്ചതിന് നടിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം എന്‍.സി.പി.ആറിനോട് ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശില്‍ നിന്ന് നടിയുടെ വീട്ടിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ഒരേ ഏജന്റാണെന്നും ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടിയും പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സംഭവത്തില്‍ ഒരുപോലെ തെറ്റുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക