തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷങ്ങളായി തലസ്ഥാന നഗരിയിലെ കാട്ടാക്കടയിൽ ജനലക്ഷങ്ങളുടെ വിശ്വാസമാർജ്ജിച്ച് പ്രവർത്തിച്ചു വരുന്ന രാജകുമാരി ഗോൾഡ് സൂക്ക് തങ്ങളുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
916 സ്വർണാഭരണങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാട്ടാക്കടയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് രാജകുമാരി ഗോൾഡ് സൂക്ക്.
ജ്വല്ലറി ഷോറൂമിനോടൊപ്പം കഴിഞ്ഞ അഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന വെഡിങ് സെന്ററാണ് രാജകുമാരിയുടെ മറ്റൊരു പ്രത്യേകത.
വാർഷികാഘോഷങ്ങളുടെ ഉത്ഘാടനം കാട്ടാക്കട എം എൽ എ ഐ ബി സതീഷ് നിർവ്വഹിച്ചു. ഒരു വ്യാപാര സ്ഥാപനമെന്നതിലുപരി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ രാജകുമാരി കാട്ടാക്കടയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നൽകിയ കൈത്താങ്ങ് എം എൽ എ എടുത്തു പറഞ്ഞു.
നാലാം വാർഷികത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മാനപദ്ധതികളാണ് രാജകുമാരി സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആൾട്ടോ കാർ, സ്കൂട്ടി എന്നിവ അഡ്വക്കേറ്റ് ജി സ്റ്റീഫൻ ചടങ്ങിൽ വച്ച് വിജയികൾക്ക് സമ്മാനിച്ചു.
കനിവിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നിർധനർക്ക് ജീവിതമാർഗമെന്ന നിലയിൽ തയ്യൽ മെഷീൻ, വീൽ ചെയർ എന്നിവയും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത, പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ, രാധാകൃഷ്ണൻ കട്ടയ്ക്കോട് സഹകരണ ബാങ്ക് പ്രസിഡണ്ട് സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
https://www.facebook.com/realnewskeralaofficial/videos/366271197287878/
പ്രതികരിക്കാൻ ഇവിടെ എഴുതുക