മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു മൂന്ന് മാസത്തിനിടെ അഞ്ചു തവണകളിലായി 10.6 കിലോഗ്രാം സ്വര്‍ണമാണ് വിമാനയാത്രക്കാരില്‍ നിന്ന് പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരം ആറിന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനായ കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷില്‍ നിന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പെയ്സ്റ്റില്‍ കലര്‍ത്തിയ സ്വര്‍ണം നാല് മണിക്കൂറോളം സമയമെടുത്താണ് വേര്‍തിരിച്ചെടുത്തത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂര്‍ പിണറായി സ്വദേശിയാണ് ആദ്യമായി സ്വര്‍ണം കടത്തുമ്ബോള്‍ പിടിയിലായത്. പിന്നീട് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പെയിസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചാണ് കൂടുതലും സ്വര്‍ണക്കടത്ത് നടത്തുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ നിന്നാണ് ഇതുവരെ സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക