ന്യൂസിലന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 49 ആയി വര്‍ധിച്ചു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലുമാണ് വെടിവെയ്പ്പ് നടന്നത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. വെടിവെയ്പ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം 16 വയസ് മുതല്‍ പ്രായമുള്ള അമ്പതോളം പേര് പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരങ്ങള്‍. ടീമംഗങ്ങള്‍ പള്ളിയിലേക്ക് എത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മല്‍സരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക