കേരളം ഇപ്പോൾ വേനലിൽ ചുട്ടുപൊള്ളുകയാണ്. ചൂട് കാരണം ഗത്യന്തരമില്ലാതെ പരക്കം പായുന്നതിന്റെ ഇടയിലാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം വാട്സാപ്പ് വഴി പ്രചരിക്കാൻ തുടങ്ങിയത്. ക്രമാതീതമായി ചൂട് വർധിക്കുന്നത് കാരണം വീടുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പകൽ സമയങ്ങളിൽ അടുക്കളയുടെ ഭാഗത്ത് നിന്നും വിട്ടു നിൽക്കണമെന്നുമായിരുന്നു ആ സന്ദേശം. കേരളത്തിൽ ഇന്ന് ഗ്യാസ് സിലിണ്ടറുകൾ ഇല്ലാത്ത വീടുകളില്ല. അതുകൊണ്ടു തന്നെ ഈ സന്ദേശം വന്നതോടെ വലിയൊരു വിഭാഗം ആളുകൾ ആശങ്കയിലായിരിക്കുകയാണ്. എന്നാൽ ഈ ഇത്തരത്തിൽ ചൂട് വർദ്ധിച്ചെന്നു കരുതി ഗ്യാസ് പൊട്ടിത്തെറിക്കുമോ? ഇതിനേക്കാൾ ചൂടുള്ള മേഖലകളിൽ ഇതിനുമുൻപ് ഇതുപോലെ ഗ്യാസ് പൊട്ടിത്തെറിച്ചിട്ടുണ്ടോ? സംഭവത്തിലെ സത്യാവസ്ഥ വിവരിക്കുകയാണ് മലയാളിയും ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരക്കുടിയുടെ ഫെയ്സ്ബുക് പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ
എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ?
ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.
‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’
ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..
ചൂട് കൂടുമ്പോൾ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുമ്പോൽ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്പത് ആകുമ്പോൾ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം.
തീര്‍ച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും അടുക്കളയില്‍ ബോംബ് നിര്‍മ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക