തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങും. ഇനി 25 ദിവസം മാത്രമാണ് കേരളം പോളിംഗ് ബൂത്തിലെത്താനുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
മുന്നണികള്‍ പ്രചാരണത്തില്‍ സജീവമായി മുന്നോട്ടുപോകുമ്പോഴും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ആശങ്കയിലാണ് കോണ്‍ഗ്രസ്. വയനാട്ടില്‍ ആരു സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചു പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയില്‍ ആവേശത്തിലായിരുന്നു യുഡിഎഫ് ക്യാമ്പ്.
അടുത്തമാസം നാലുവരെയാണ് പത്രിക സ്വീകരിക്കുന്നത്. അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. 23ന് നിര്‍ണായക വോട്ടെടുപ്പ് നടക്കെ പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടിനായിരിക്കും.
ഏറെ വാശിയോടെയാണ് മുന്നണികള്‍ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. പ്രചാരണത്തിലെ പ്രധാന ചര്‍ച്ചാവിഷയം രാഹുല്‍ ഗാന്ധിയുടെ വരവാണ്. വടകരയില്‍ കെ. മുരളീധരന്, പി. ജയരാജന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മുരളിയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ സ്ഥാനാര്‍ഥിയായാല്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കും മാറ്റം വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക