തിരുവനന്തപുരം: സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസാലബോണ്ട് വഴി കിഫ്ബി സമാഹരിച്ചത് 215 കോടി രൂപ. ആഗോള ധനകാര്യ വിപണിയില്‍ മസാലബോണ്ട് വഴി ശേഖരിച്ച തുക കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കടപത്രം വഴി വിദേശവിപണിയില്‍ നിന്നു പണം സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. പ്രതിവര്‍ഷം 9.723 ശതമാനം പലിശനിരക്കിലാണ് സമാഹരണം നടത്തിയത്. മസാലബോണ്ടുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും ധനമന്ത്രി അറിയിച്ചു.
രാജ്യത്തിനു പുറത്തുനിന്നുള്ള ധനസമാഹരണത്തിനായി പുറത്തിറക്കുന്ന കടപത്രമാണ് മസാലബോണ്ട്. ഇന്ത്യയില്‍ ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്നതിനാല്‍ മസാലബോണ്ട്. ചൈനയില്‍ നിന്നുള്ളതിന് ദിസംബോണ്ടെന്നും ജപ്പാനില്‍ നിന്നുള്ളതിനെ സമുറായ് ബോണ്ടെന്നുമാണ് പേരുകള്‍.
ഇതൊരു തുടക്കമാണെന്നും ലോകത്തിലെ തന്നെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ നിന്നും പണം സമാഹരിക്കാനുള്ള കടപത്രമായ ഡയസ്പോറാ ബോണ്ടാണ് അടുത്തതെന്നും ധനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക