കൊച്ചി മെട്രോ മറ്റൊരു അഭിമാന പദ്ധതിക്ക് കൂടി സാക്ഷ്യം വഹിക്കുന്നു. നാല് ഹെക്ടറില്‍ സൗരോര്‍ജ്ജ പാനലുകള്‍ നിരത്തിവച്ചിരിക്കുകയാണ്. വൈദ്യുതിക്ക് വളരെയധികം ക്ഷാമം നേരിടുന്ന ഇക്കാലത്താണ് കൂടുതല്‍ സൗരോര്‍ജ്ജ ഉപയോഗമെന്ന ലക്ഷ്യം കെഎംആര്‍എല്‍ പ്രാവര്‍ത്തികമാക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ നാളെ ഈ നാഴികക്കല്ല് കൂടി പിന്നിടും.
മെട്രോ സ്റ്റേഷനുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ പാനലുകളില്‍ നിന്ന് നാലു മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. പുതിയ സംരഭത്തിലൂടെ 2.3 മെഗാവാട്ട് വൈദ്യുതി കൂടി ഉല്പാദിപ്പിക്കാന് സാധിക്കും. ഗ്രിഡ് വഴി ബന്ധിച്ചാണ് പ്രവര്‍ത്തനം.
ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള എല്ലാ സ്റ്റേഷനുകളുടേയും മുകളിലാണ് പാനലുകള്‍ നിലവില്‍ ഘടിപ്പിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ മുട്ടത്തെ നാല് ഹെക്ടറോളം വരുന്ന ചതുപ്പ് നിലത്താണ് പാനലുകള്‍. ഇനി 2.5 ഹെക്ടറില്‍ കൂടി പാനലുകള്‍ ഘടിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക