മലയാളികള്‍ക്ക് ചക്കയോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലം കൂടിയാണ് ചക്ക. കോടിക്കണക്കിനു ചക്കയാണ് കേരളത്തില്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. എന്നാലിപ്പോള്‍ ചക്ക അത്ര നല്ല പഴമൊന്നുമല്ലെന്ന ബ്രിട്ടീഷ് പത്രത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് മലയാളികള്‍.
ബ്രിട്ടീഷ് പത്രമായ ദ് ഗാര്ഡിയന് ആണ് പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴമെന്ന് ചക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച പോഷക ഗുണമുള്ള ഭക്ഷണം കഴിക്കാനില്ലാത്തവരാണ് ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ പ്രയോഗം. ലേഖനം കുറച്ചൊന്നുമല്ല ചക്കപ്രേമികളെ രോഷാകുലരാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരത് പ്രകടിപ്പിച്ചു.
ചക്ക കേരളത്തിനു മാത്രമല്ല, ശ്രീലങ്കയ്ക്കും പ്രിയപ്പെട്ടതാണെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമര്‍ശനം ഭക്ഷ്യ വംശീയതയാണെന്ന അഭിപ്രായവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക