തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടര്‍ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചതിന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയോട് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആയ കലക്ടർ ടി.വി.അനുപമ വിശദീകരണം തേടിയിരുന്നു.
സുരേഷ് ഗോപിയുടെ പ്രസംഗം ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നുമായിരുന്നു നിർദേശം.അതേസമയം സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് തൃശ്ശൂർ എൻ.ഡി.എ സ്ഥാനാർത്ഥിയും എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു. ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക