ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ യുവതി നല്കിയ ലൈംഗികാതിക്രമ പരാതി തള്ളിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതിക്കു മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്തു നീക്കി.
വാട്സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ പരാതി തള്ളിയതിനെതിരെയാണ്പ്രതിഷേധം.ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധംതുടങ്ങുമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാല്‍ എത്രപേര്‍ പ്രതിഷേധനത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക