തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) യെയാണ് ഭർത്താവ് സജീവ്കുമാർ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സജീവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടില്‍ കിടപ്പു മുറിയില്‍ വച്ച് കറിക്കത്തി ഉപയോഗിച്ചാണ് സജീവ് കുമാര്‍ സ്മിതയെ കഴുത്തറുത്ത് കൊന്നത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ നിന്ന് ബഹളവും ചീത്തവിളികളും കേട്ടിരുന്നതായും ഇവർ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക