കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണ് കസ്റ്റഡിയിൽ വച്ച് മരിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടത്. കോടതിയില്‍ കൊണ്ടുപോകുന്നതിനു തൊട്ടുമുന്‍പാണ് ആത്മഹത്യ. പൊലീസിനു വീഴ്ചയുണ്ടായോ എന്നു സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക.
അതേസമയം, സംഭവത്തിൽ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്കി. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മജിസ്ട്രേറ്റുതല അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക