ഹീറോയിസം കാണിക്കുന്നത് ചില ബസ് ഡ്രൈവർമാരുടെ സ്ഥിരം സ്വഭാവമാണ്. ബസ് നിരത്തിലിറക്കുമ്പോൾ മാറ്റുവാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുന്നതും സൈഡ് കൊടക്കാതെയുള്ള പാച്ചിലുമാണ് പല ബസുകളുടേതും. എന്നാൽ ആബുലൻസ് വരുമ്പോഴെങ്കിലും വഴികൊടുക്കുക എന്നത് സന്മനസ് കൊണ്ട് മാത്രമല്ല. ഗതാഗത നിയമം കൂടിയാണ്. ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിൽ പോലും കരുണ കാണിക്കാത്തവരോട് സമൂഹം പുച്ഛിച്ചുപോകും. വ്യാഴാഴ്ച തൃശൂരിൽ നടന്നതും അത്തരമൊരു ദുരനുഭവമാണ്. അത്യാസന്നനിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കടന്നുപോകാന്‍ കഴിയാത്ത വിധം ഗതാഗതക്കുരുക്കുണ്ടാക്കിയതിനെ തുടർന്ന് നഷ്ടമായത് ഐഷാബി എന്ന യുവതിയുടെ ജീവനാണ്.
ശരീരത്തില്‍ എന്തോ കടിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഐഷാബിയെ വാടാനപ്പള്ളി ആക്ട്സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം. നിർമാണ ജോലികൾ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ചേറ്റുപുഴ പാടം മുതല്‍ വ്യാഴാഴ്ച വലിയ ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടെ തൃശ്ശൂര്‍-കാഞ്ഞാണി റൂട്ടിലോടുന്ന ‘മണിക്കുട്ടന്’ എന്ന ബസ് വരിതെറ്റിച്ച് കടന്നുവന്നു. ഇതോടെ ആംബുലൻസ് പതിനെഞ്ച് മിനുറ്റുകളോളം ഗതാഗത കുരുക്കിൽ പെടുകയായിരുന്നു. പലരും ബസ് മാറ്റാനായി പറഞ്ഞപ്പോഴും ബസ് മുന്നോട്ട് എടുക്കുകയായിരുന്നു ചെയ്തത്. പിന്നീട് ആംബുലൻസ് ഡ്രൈവർ ഇറങ്ങി ചെല്ലുകയും ബസ് മാറ്റാൻ ആവശ്യപ്പെടുയും ചെയ്തു. കൂടാതെ യാത്ര ചെയ്ത ഒരാൾ വന്ന് വാഹങ്ങളെ നിയന്ത്രിക്കുകയും ചെയ്തു.
തർക്കത്തിനൊടുവിൽ ആംബുലൻസ് പോയെങ്കിലും വഴിൽ വച്ച് ഐഷാബി മരിക്കുകയായിരുന്നു. ഗതാഗത കുരുക്കുകൾക്കിടയിൽ നഷ്ട്ടമാകുന്നത് എത്ര ജീവനുകളാണെന്നും നാം ഓർക്കണം. ഇതുപോലുള്ള ഓരോ ജീവനും സമൂഹത്തിന് ഏറ്റവും വിലപെട്ടതാണെന്നും ഓർക്കേണ്ടതാണ്.
കൂടാതെ ആംബുലൻസിൽ ഇരുന്ന് പകര്‍ത്തിയ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇടപെടുകയും ചെയ്തു.
തുടർന്ന് ഗതാഗത കുരുക്കുണ്ടാക്കിയ ബസ് ഡ്രൈവർ സുജിലിനെതിരെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു. ഇതോടൊപ്പം പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് കേസെടുത്ത വിവരം വീഡിയോ ദൃശ്യം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക