ന്യൂഡല്‍ഹി: മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ക്ക് സഹായവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. മോസ്കോയില്‍നിന്ന് ഡല്‍ഹിയേക്കുള്ള എയറോഫ്ളോട്ട് വിമാനത്തിലെ യാത്രക്കാരാണ് ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിYയത്.
രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് യാത്രക്കാരെ വിട്ടതുമില്ല, ലഗേജുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പലരുടെയും കൈയില്‍ മതിയായ പണവുമില്ലായിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന വിശദീകരണമാണ് വിമാനത്താവളം അധികൃതര്‍ നല്‍കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വി.മുരളീധരന് വിദേശകാര്യമന്ത്രാലയം വഴി ഇന്നത്തെ വിമാനത്തില്‍ ഇവര്‍ക്ക് യാത്ര ഏര്പ്പേടാക്കുകയായിരുന്നു.
വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് വിമാന കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നിര്‍ദ്ദേശമെന്നും യാത്രക്കാര്‍ പറയുന്നു. പിന്നീട് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വെബ്സൈറ്റില്‍ നല്കിയ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക