ബർമിങ്ഹാം:ലോകകപ്പിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യുസിലാൻഡിന് ആദ്യം അടിപതറിയെങ്കിലും പാക്കിസ്ഥാനു മുന്നിൽ 238 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയാണ് ക്രീസ് വിട്ടത്.
തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും മധ്യനിരയിൽ പിടിച്ചുനിന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും കീഴടങ്ങാതെ അവസാനം വരെ പൊരുതിയ ജെയിംസ് നീഷാമും ഗ്രാൻഡ്ഹോമും മികച്ച സ്കോർ എടുത്ത ശേഷമാണ് കിവീസിന്റെ ബാറ്റിംഗ് അവസാനിപ്പിച്ചത്. 112 പന്തിൽ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 97 റൺസെടുത്ത നീഷാമാണ് കിവീസിലെ ടോപ് സ്കോറർ.
അവസാന പന്തും സിക്സർ പായിച്ച് നീഷാം ന്യുസിലാൻഡിനെ 237ൽ എത്തിച്ചു. 48ാമത്തെ ഓവറിൽ റണ്ണൗട്ടായ കോളിൻ ഡി ഗ്രാൻഡ്ഹോം 71 പന്തിൽ 64 റണ്ണെടുത്തു.ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലി , കോളിൻ മൺറോ (12), റോസ് ടെയ്ലർ(3), ടോം ലാതം (1) എന്നിവരെ നഷ്ടപെടുകയായിരുന്നു.
മൂന്നാമനായി ക്രീസിൽ എത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 69 പന്തിൽ 41 റൺസുമായി ഷദാബ് ഖാൻെറ പന്തിൽ വിക്കറ്റ് കീപ്പർ സൾഫറാസ് അഹമ്മദിന് ക്യാച് നൽകി പുറത്തായി. അതേസമയം കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾ തകർത്ത് സാധ്യത നിലനിർത്തിയ സർഫറാസ് അഹ്മദിനും സംഘത്തിനും ഇന്നത്തെ മത്സരം തുടർന്നുള്ള യാത്രയ്ക്ക് ഏറെ നിർണായകമാണ്.
ആറു കളികളിൽ ജയിച്ച കിവീസിന് 11ഉം പാകിസ്താന് അഞ്ചും പോയൻറാണുള്ളത്.എന്നാൽ ന്യുസിലാൻഡിന് ഇന്നത്തെ മത്സരം ജയിച്ചാൽ സെമി ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക