തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങള്‍ക്ക് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി.
ഒടുവില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിദ്യര്‍ത്ഥികള്‍ക്ക് നേരെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്.
യൂണിവേഴ്സിറ്റി കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു. എസ്.എഫ്.ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക