തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ പാട്ടുപാടിയതിനെ ചൊല്ലി ആരംഭിച്ച സംഘര്‍ഷം കത്തിക്കുത്തില്‍ അവസാനിച്ച സംഭവത്തില്‍ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനേറ്റത് മരണകാരണമായേക്കാവുന്ന മുറിവെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. കുത്തേറ്റ അഖിലിന്റെ ശരീരത്തില്‍ നിന്നും ഒന്നര ലിറ്ററിലധികം ചോര നഷ്ടപ്പെട്ട ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും, അടിയന്തര ശസ്ത്രക്രിയ നടത്തിയതിലൂടെയാണ് ജീവന് നിലനിര്‍ത്താനായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഖിലിന്റെ ഹൃയത്തിന്റെ വലത്തേ അറയില്‍ രണ്ട് സെന്റീമീറ്റര്‍ ആവത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക