തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് വരുത്തിവച്ച വാഹനാപകട മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല. മദ്യപിച്ചു വാഹനമോടിക്കുന്നയാള്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു ബാധ്യതയില്ല. അതു വാഹന ഉടമയുടെ ഉത്തരവാദിത്വമാകും.
നഷ്ടപരിഹാരമായി നല്കേണ്ടിവരുന്ന ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത കാറുടമ നൽകേണ്ടി വരും. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റതാണെന്നാണു പോലീസ് പറയുന്നത്.
വാഹനാപകട മരണങ്ങളില്‍ അവകാശികള്‍ക്കു സാധാരണഗതിയില്‍ കോടികള്‍ വരെയുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
അപകടമുണ്ടായപ്പോള്‍ കാര്‍ ഓടിച്ചിരുന്നതു വഫയാണെന്നു ശ്രീറാം പറഞ്ഞെങ്കിലും കുറ്റം ഏറ്റെടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. ഇതോടെ വന്‍ തുകയുടെ നഷ്ടപരിഹാര ബാധ്യതയാണ് അവര്‍ക്കു മുന്നിലുള്ളത്.
മദ്യപിച്ചിട്ടില്ലാത്ത വഫ ഉത്തരവാദിത്വം ഏറ്റിരുന്നെങ്കില് ശ്രീരാമിനു മാനഹാനി മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. നഷ്ടപരിഹാര ബാധ്യത ഇന്‍ഷുറന്‍സ് കമ്പനിക്കു വരുമായിരുന്നു.
പത്തു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണു മനഃപൂര്‍വമല്ലാത്ത നരഹത്യ. ഇത്തരം കേസുകളില്‍ ഏതാനും മാസമെങ്കിലും റിമാന്‍ഡില്‍ കഴിയേണ്ടിവരാം.
മജിസ്ട്രേറ്റിനു ജാമ്യം കൊടുക്കാമെങ്കിലും സാധാരണ ചെയ്യാറില്ല. അതിനാല്‍ സെഷന്‍സ് കോടതിയെ സമീപിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക