തിരുവനന്തപുരം: ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇത്തവണ സാലറി ചലഞ്ച് ഇല്ലെന്ന് മുഖ്യമന്ത്രി. കൂടാതെ, കഴിഞ്ഞ തവണത്തേതുപോലെ ബോണസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സർക്കാർ ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. അതിനാലാണ് ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്കാന് തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്റ്റംബര്‍ 7നകം കൊടുത്തുതീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.
പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും. ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ അര്‍ഹരായവരെ കണ്ടെത്തും.
ദുരിതാശ്വാസ ക്യാമ്പിൽല്‍ കഴിയാത്ത അര്‍ഹതയുള്ള ആളുകള്‍ക്കും 10,000 രൂപ ലഭിക്കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓണാഘോഷം ആര്‍ഭാടമില്ലാതെ നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രാദേശിക കലാകാരന്മാര്ക്ക് സഹായകരമാണ് ഓണാഘോഷം.
അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവെച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക