ആലപ്പുഴയിൽ മുപ്പത്തിയെട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു.
കടിയേറ്റവർ ഉടൻ ചികിത്സ തേടണമെന്ന് കലക്ടർ അറിയിച്ചു.വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്.
നായയുടെ കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.ആലപ്പുഴ കെഎസ്ആർടിസിപരിസരം,ബോട്ട്ജെട്ടി,കല്ലുപാലം,തത്തംപള്ളി,ജില്ലാക്കോടതിപ്പാലം,മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് തെരു നായയുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
വിദഗ്ധ ചികിത്സ ആവശ്യമുള്ള 14 പേരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നഗരത്തിൽ വിവിധയിടങ്ങളിൽ നായയുടെ അക്രമണം ആരംഭിച്ചത്.
സ്കൂൾ, ഓഫിസ് പ്രവർത്തിസമയം അവസാനിച്ച് പാതയോരങ്ങളിൽ തിരക്ക് ആരംഭിച്ചതോടെ നായയുടെ അക്രമവും കൂടി.
വെറ്റിനറി ഡോക്ടർ ഉൾപ്പെട്ട പൊലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മൃഗ സംരക്ഷണ വകുപ്പും പോലീസും ചേർന്ന് നഗരത്തിൽ അലഞ്ഞു നടന്ന നായ്ക്കളെ പിടികൂടുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക