ന്യൂഡല്‍ഹി: സവാളയുടെ വില വര്‍ദ്ധിച്ചതിന് പിന്നാലെ രാജ്യത്ത് തക്കാളി വിലയും കുതിച്ച് കയറുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തക്കാളി വിലയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തക്കാളിയുടെ ലഭ്യതയില്‍ കുറവുണ്ടായതോടെയാണ് വിലയിലും വര്‍ദ്ധനയുണ്ടായത്.
കനത്തമഴ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറി വില കുതിച്ചു ഉയരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതല്‍ 60 വരെ രൂപയിലാണ് തക്കാളി വില്പന നടക്കുന്നത്. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 60രൂപയിലെത്തിയത്.
വരും ദിവസങ്ങളില്‍ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക