തിരുവനന്തപുരം: അനുമതിയൊന്നും വാങ്ങാതെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ സഹായിക്കുന്ന ബില്ല് നിയമസഭ പാസാക്കി. 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് വരെ ലൈസന്‍സില്ലാതെ നടത്താം. ജില്ലാ ഏകജാലക ബോര്‍ഡിന് അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ച് അടുത്തദിനം തന്നെ വ്യവസായം ആരംഭിക്കാം. വ്യാവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് ബില്ലവതരിപ്പിച്ചത്.
സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കേരള വ്യവസായ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് – വ്യവസായ നഗരപ്രദേശ വികസന ഭേദഗതി ബില്ലും സഭ പാസാക്കി. മൂന്നു വര്‍ഷത്തേക്ക് ഒരു പരിശോധനയും അനുവദിക്കില്ലെന്നും, വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാനും തടസമുണ്ടാവില്ലെന്നും ബില്ല് അവതരിപ്പിച്ച മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
വ്യവസായം ആരംഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ആറുമാസത്തിനകം എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുക്കണം. റെഡ് കാറ്റഗറിയില്‍പെട്ടതോ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, തീരദേശ പരിപാലന നിയമം എന്നിവ ലംഘിക്കുന്നതോ ആയ വ്യവസായങ്ങള്‍ തുടങ്ങാനാവില്ല. ചട്ടം ലംഘിച്ചാല്‍ അഞ്ചുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്നതാണ്.
കേരളത്തിലെ വ്യവസായങ്ങളിൽ അറുപത്തിയെട്ട് ശതമാനവും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക