അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാംദിനത്തില്‍ തിളങ്ങിയത് പലായനത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞ ചിത്രങ്ങളാണ്. ഹിറ്റ്ലര്‍ ഭരണകൂടത്തെ ഭയന്ന് പലായാനംചെയ്യുന്ന ജൂതപെണ്‍കുട്ടിയുടെ കഥപറയുന്ന മൈ നെയിം ഈസ് സാറാ എന്ന ചിത്രം മേളയില്‍ കൈയടി നേടി. സ്റ്റീഫന്‍ ഒറിറ്റാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജീവിക്കാനുള്ള പോരാട്ടത്തിനിടയില്‍ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ചചെയ്യുന്ന സ്റ്റീലിങ് ഹോഴ്സസ് എന്ന ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. നോവിന് വാസുദേവ് സംവിധാനംചെയ്ത ഇരവിലും പകലിലും ഒടിയന് എന്ന ഡോക്യുമെന്ററി ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി.
റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ജോണ്‍ എബ്രഹാം സംവിധാനംചെയ്ത അഗ്രഹാരത്തില്‍ കഴുതൈയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറയുന്ന മലയാള ചിത്രം ഉയരെ ഇന്ത്യന്‍ പനോരമയില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും.രാജ്യാന്തര മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക