കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ദിനമെത്തിയപ്പോൾ കോഴിക്കോട് ജില്ല മുന്നില്‍. പാലക്കാടും, കണ്ണൂരും തൊട്ടുപിന്നില്‍. പതിനഞ്ച് ഇനം മാത്രമാണ് ഇനി ബാക്കിയുള്ളത്.
1991ല്‍ കാസര്‍കോട്ട് നടന്ന കലോത്സവത്തിന്റെ തനിയാവര്‍ത്തനമാകുകയാണ് ഇത്തവണയും. അന്ന് ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് എറണാകുളം ജില്ലയെ പിന്തള്ളി കോഴിക്കോട് ജില്ല ജേതാക്കളായത്.
സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. ഇടുക്കി കുമാരമംഗലം എംകെഎന്‍എം ഹൈസ്കൂളും ആലപ്പുഴ മാന്നാറിലെ എന്‍ എസ് ബോയ്സ് ഹൈസ്കൂളും പിന്നാലെയുണ്ട്.
കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാവും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനം നല്‍കും. അടുത്തവര്‍ഷത്തെ കലോത്സവം കൊല്ലത്ത് നടത്താനും തീരുമാനമായി.
പോയിന്റ് നില
കോഴിക്കോട് – 883
പാലക്കാട് – 880
കണ്ണൂര്‍ – 879
തൃശൂര്‍ – 872
എറണാകുളം – 842
മലപ്പുറം – 841
തിരുവനന്തപുരം – 832
കോട്ടയം – 826
കാസര്‍കോട് – 812
വയനാട് – 810
ആലപ്പുഴ – 801
കൊല്ലം – 796
പത്തനംതിട്ട – 716
ഇടുക്കി – 667
പ്രതികരിക്കാൻ ഇവിടെ എഴുതുക