ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ മാത്രം കണ്ടെത്താന്‍ ട്രാഫിക് പൊലീസിന് പ്രയാസകരമായതിനാല്‍ ഈ വെല്ലുവിളി പരിഹരിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തികുന്ന ട്രാഫിക്ക് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ല് ഭരണകൂടം.
ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെങ്കില്‍ ക്യാമറ ഓട്ടോമാറ്റിക് ആയി അത് കണ്ടെത്തും. ഈ ക്യാമറ ഉപയോഗിച്ച് പിടികൂടിയ ഡ്രൈവര്‍മാരെ ആദ്യ മൂന്ന് മാസം മുന്നറിയിപ്പ് നല്കി വിട്ടയക്കും. പിന്നീട് 344 ഓസ്ട്രേലിയന്‍ ഡോളര്‍ (16,800 രൂപ) പിഴയായി ചുമത്തും.
ഡ്രൈവിങിനിടെയുള്ള ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഈ ക്യാമറകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമറകളുടെ ആദ്യ ഘട്ട പരീക്ഷണത്തില്‍ ഒരു ലക്ഷം ഡ്രൈവര്‍മാരെയാണ് നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക