മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്. ഉത്തർപ്രദേശിലെ ഉന്നാവോയിൽകൂട്ടബലാത്സംഗത്തിനിരയായതിനെതിരെ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോലീസ് പ്രതികള്‍ക്കൊപ്പമാണെന്നും പിതാവ് ആരോപിച്ചു.
23കാരിയായ പെൺകുട്ടി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍വെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് സഫ്ദാര്‍ജങ്ങിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ സംസ്കരിക്കില്ലെന്ന നിലപാടായിരുന്നു ബന്ധുക്കള്‍ ആദ്യം സ്വീകരിച്ചിരുന്നത്. സംഭവത്തില്‍ കര്‍ശന നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു.
കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യങ്ങളില്‍ ഉറപ്പ് ലഭിക്കണമെന്നും മുഖ്യമന്ത്രി വരുന്നിടം വരെ പ്രതിഷേധം തുടരുമെന്നും അവര്‍ നിലപാട് സ്വീകരിച്ചിരുന്നു.തുടര്‍ന്ന് ലഖ്നൗ സോണ്‍ ജോയിന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യുവതിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും ഒടുവില്‍ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം തയ്യാറാവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക