ക്ഷേത്രദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ സമരത്തെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
ചിലരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ എല്ലാവരെയും കുറ്റം പറയാനില്ല. ദൈവത്തിന് മുന്നിലുണ്ടായ പ്രതിഷേധം നാടിന്റെ മാന്യത കളയാതിരിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
കേരളത്തിലെത്തിയ യെദിയൂരപ്പക്കു നേരെ ഇന്നലെയും ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കര്‍ണാടകയിലുണ്ടായ പ്രതിഷേധത്തിലും വെടിവെയ്പിലും മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വെച്ചതിലുമെല്ലാമുള്ള പ്രതിഷേധമാണ് തലസ്ഥാനത്ത് അണപൊട്ടിയത്. ഇന്നലെ തമ്പാനൂരിലും ഇന്ന് വിമാനത്താവളത്തിലും വച്ച് കെഎസ്യു പ്രവര്‍ത്തകർ കരിങ്കൊടി കാട്ടിയിരുന്നു.
അതേസമയം, കണ്ണൂർ പഴയങ്ങാടിയില്‍ യെദിയൂരപ്പയെ തടഞ്ഞ കേസില്‍ 23 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് യെദിയൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്.
ಕೇರಳದ ದೇಗುಲಕ್ಕೆ ತೆರಳಿದಾಗ ನಡೆದ ಘಟನೆ ಪಟ್ಟಭದ್ರ ಹಿತಾಸಕ್ತಿಗಳ ಸಂಚು. ಮೊದಲಿನಿಂದಲೂ ನಾನು ದೈವತ್ವದಲ್ಲಿ ಅಪಾರ ನಂಬಿಕೆ ಇಟ್ಟುಕೊಂಡವನು. ಇದು ನನ್ನ ವೈಯುಕ್ತಿಕ ಭೇಟಿ. ಕೆಲವರ ಕುಕೃತ್ಯಕ್ಕೆ ಎಲ್ಲ ಕೇರಳಿಗರನ್ನೂ ದೂಷಿಸುವುದು ತಪ್ಪು. ದೇವರ ನಾಡಿನಲ್ಲಾದ ಇಂತಹ ಘಟನೆ ಕೇರಳದ ಘನತೆಯನ್ನು ತಗ್ಗಿಸದಿರಲಿ.#kerala
— B.S.Yediyurappa (Modi Ka Parivar) (@BSYBJP) December 24, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക