ധാക്ക: ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് ഇതുവരെ മരിച്ചത് 50 പേർ. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രി സെൽഷ്യസ് വടക്കൻ ബംഗ്ലാദേശിലെ ടെറ്റൂലിയയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മരിച്ചവരിൽ 17 പേർക്ക് ഗുരുതരമായ ശ്വാസകോശ അണുബാധ ആയിരുന്നനും 33 പേർക്ക് വയറിളക്കവും മറ്റു രോഗങ്ങൾ കൊണ്ടുമാണ് മരണപെട്ടതെന്ന് ആരോഗ്യ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥ ആയ അയിഷ അക്തർ അറിയിച്ചു.
തണുപ്പിനെ തുടർന്ന് പകർച്ച പനികൾ ബാധിച്ചു നിരവധിപേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്.
കൂടാതെ ഏറ്റവും കൂടുതൽ അസുഖം ബാധിച്ചവർ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവരും തൊഴിലാളികളും ആണെന്ന് ആയിഷ അക്തർ പറഞ്ഞു.
തണുത്ത കാറ്റും മൂടൽ മഞ്ഞും കൂടിയുള്ള ശൈത്യം ഒരാഴ്ച കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക