ആലപ്പുഴ: കണ്ണൂര്‍-തിരുവനന്തപരും മിന്നല്ബസിലെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശ്ശേരി പടുവിലായി സുധാലയം വീട്ടില്‍ സുദീവിനെ (44) ആണ് മർദിച്ചത്. തിരുവല്ല പുത്തന്‍പുരയ്ക്കല്‍ ലൂയിസി (24)നെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ പുലർച്ചെ 12:30-തിനാണ് സംഭവം നടന്നത്. സീറ്റുണ്ടായിട്ടും ബസില്‍ കയറ്റിയില്ലെന്നാരോപിച്ച് ആലപ്പുഴ സ്റ്റാന്‍ഡിലുണ്ടായിരുന്ന രണ്ടുപേര്‍ ബഹളം ഉണ്ടാക്കി.
ബുക്ക് ചെയ്ത സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളതെന്ന് സുദീവ് വ്യക്തമാക്കി.തങ്ങൾ നിന്ന് യാത്ര ചെയ്തോളാമെന്നു ആവശ്യപ്പെട്ടു. മിന്നല്‍ ബസ്സിലെ നിര്‍ത്തിക്കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും തന്റെ ജോലിയെ ബാധിക്കുമെന്നും സുദീവ് പറഞ്ഞു .
ഇതോടെ പ്രതികള്‍ ക്ഷുഭിതരാവുകയും ഡ്രൈവറേയും കണ്ടക്ടറേയും അസഭ്യം പറയുകയും ചെയ്തു.
പിന്നീട് സുദീവിനെ ബസില്‍നിന്ന് വലിച്ച് താഴെയിറക്കി കൈയില്‍ ധരിച്ചിരുന്ന സ്റ്റീല്‍വള കൊണ്ട് മുഖത്തും ചുണ്ടിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ കണ്ടകട്ര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .
ഇതിനിടെ ആക്രമണം നടത്തിയ ലൂയിസിനെ അവിടെയുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക