പന്നിയാംമല(കൊട്ടിയൂർ): ഇരിട്ടി, തലശ്ശേരി താലൂക്കുകളുടെ പരിധിയിൽ മലയോര മേഖലകളിൽ കാട്ടാന ശല്യം തുടരുന്ന സാഹചര്യത്തിൽ കർഷകാർ പ്രതിഷേധിച്ചു.
ഡിസംബർ 18ന് രാത്രി കാട്ടാന ആക്രമിച്ച പന്നിയാംമലയിലെ കർഷകൻ വേലിക്കകത്ത് മാത്യുഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എന്നാൽ മാത്യുവിന് സർക്കാർ ചികിത്സാ സഹായം നൽകിയിട്ടില്ല.
ഇതേ തുടർന്ന് വന അതിർത്തിയിൽ പരിശോധനയ്ക്ക് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ചന്ദ്രൻ എന്നിവരെയാണ് പന്നിയാംമലയിൽ നാട്ടുകാർ തടഞ്ഞു വച്ചത്.
ഇവരെ ബണ്ടിന് സമീപം ഉള്ള കാത്തിരിപ്പു കേന്ദ്രത്തിലാണ് തടഞ്ഞു വച്ചത്. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ഉൾപ്പെടെയുള്ളവരുമായി കൊട്ടിയൂർ റേഞ്ച് ഓഫിസർ പി.വിനു നടത്തിയ ചർച്ചയിൽ 3 ന് കണ്ണൂർ ഡിഎഫ്ഒ ഖുറം ശ്രീനിവാസ് ചർച്ച നടത്തി തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പിൽ ആണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിഹാര നടപടികാൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക