പ്ലാസ്റ്റിക് നിരോധനത്തില്‍ വന്‍കിടക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. കുടിവെള്ളം വില്‍ക്കുന്ന കുപ്പികളും മദ്യക്കുപ്പികളുമാണ് കേരളത്തില്‍ മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. അവരെ തൊടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കുട്ടികള്‍ക്കുള്ളതും വീര്യം കൂടിയതുമായ മരുന്നുകള്‍ വരുന്ന കുപ്പികളും മാലിന്യത്തിന്റെ തോത് കൂട്ടുന്നുണ്ട്. മരുന്നും മദ്യവും പ്ലാസ്റ്റിക്കുമായി പ്രതിപ്രവര്‍ത്തനം നടത്തും. എന്നിട്ടു കൂടി അവ നിരോധിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. നിരോധനം മൂലം വെട്ടിലായത് ചെറുകിട ഉല്പാദകരും അവരെ ചുറ്റിപ്പറ്റിയുള്ള വ്യാപാര മേഖലയും.
വായ്പയെടുത്തും മറ്റും തുടങ്ങിയ ഒട്ടേറെ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീണു. മൂവായിരം കോടിയാണ് ഈ മേഖലയിലെ വിറ്റുവരവ്. ഇവര്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ളവ കൂടുതലും വിറ്റഴിഞ്ഞിരുന്നതും ചെറുകിട വ്യവസായ മേഖലയിലായിരുന്നു. പഴച്ചാറ് അടക്കമുള്ള പാനീയങ്ങള്‍ ചെറുകിട കമ്പനികള്‍ വിപണിയിലെത്തിച്ചിരുന്നത് ഇവരില്‍ നിന്നു വാങ്ങുന്ന ചെറു കുപ്പികളിലായിരുന്നു. എന്നാല്‍, 500 മില്ലി ലിറ്ററില്‍ താഴെയുളള കുപ്പി നിര്‍മാണത്തിനു വിലക്കു വന്നതോടെ ചെറുകിട മേഖലയുടെ ഭാവി തന്നെ അവതാളത്തിലായി.
500 മില്ലി ലിറ്ററിനു മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളവും എനര്‍ജി ഡ്രിങ്സും പഴച്ചാറുമടക്കം മാളുകളിലും വന്‍കിട വ്യാപാര കേന്ദ്രങ്ങളിലും എത്തിക്കുന്ന ബ്രാന്‍ഡഡ്- കുത്തക കമ്പനികളെ നിരോധനം ഏശില്ല. ചെറുകിട രംഗത്തെ ഒഴിവാക്കിക്കിട്ടുന്നതിലൂടെ കോടികളുടെ വില്‍പ്പനയ്ക്കാണ് അവര്‍ക്ക് അവസരം കിട്ടുന്നതും. ഇതേസമയം, ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചു ശേഖരിക്കാനുള്ള നിര്‍ദേശം അപ്രായോഗികമാണെന്ന് വ്യാപാരികള്‍ പറയുന്നു. …
പ്രതികരിക്കാൻ ഇവിടെ എഴുതുക