ഇവയെ കൊലപ്പെടുത്താന്‍ യുവാവ് നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. വാഹനത്തില്‍ ആയുധം കരുതിയ ശേഷമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കാറില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം മനയ്ക്കപ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച് മടങ്ങിയതായി പ്രതി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തനൊടുവില്‍ ഇന്നലെയാണ് തമിഴ്നാട് ചെക്പോസ്റ്റില്‍ സഫര്‍ പിടിയിലാകുന്നത്. വാഹനത്തില്‍ രക്തക്കറ കണ്ടത് ചെക്പോസ്റ്റ് ഉദ്യോഗസ്ഥരിലുണ്ടാക്കിയ സംശയവും പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരവുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
തുടര്‍ന്ന് പ്രതിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേയിലത്തോട്ടത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയം അംഗീകരിക്കാതിരുന്നതിനാണ് കൊലപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതക ശേഷം പൊള്ളാച്ചിയിലേയ്ക്ക് കടന്നുകളയുകയായിരുന്നു ഉദ്ദേശ്യമെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക