ഡൽഹി: ഡൽഹി കോടതി മരണ വാറണ്ട് പുറപ്പെടിവിച്ചതിനു പിന്നാലെയാണ് പ്രതി വിനയ് കുമാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയത്. മരണ വാറണ്ട് പുറപ്പെടിവിച്ചതിനു ശേഷം 14 ദിവസത്തെ സമയമാണ് പ്രതികൾക്ക് തിരുത്തൽ ഹർജിയും മറ്റു നിയമപരമായ സാധ്യതകൾ സ്വീകരിക്കാൻ പട്യാല ഹൗസ് കോടതി നൽകിയിരുന്നത്.
അതിൻറെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി തിരുത്തൽ ഹർജി നൽകിയിരിക്കുന്നത്. 4 പ്രതികളിൽ ഒരാളായിയിട്ടുള്ള വിനയ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
സാധാരണ ഗതിയിൽ തിരുത്തൽ ഹർജി ജഡ്ജിമാരുടെ ചേംബറിൽ ആണ് പരിഗണിക്കുക. ഈ ആഴ്ച തന്നെ ഹർജി ലിസ്റ്റ് ചെയ്ത് കോടതിയിൽ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
പ്രതികൾക്ക് വലിയ ഒരു പ്രതീക്ഷ ഈ തിരുത്തൽ ഹർജി നൽകുമ്പോൾ ഇല്ല. കാരണം മുൻപ് പുനഃ പരിശോധന ഹർജി തള്ളിയ സാഹചര്യത്തിൽ തിരുത്തൽ ഹർജിയിൽ പ്രതികൾക്ക് അനുകൂലമായി വിധി ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.
നിർഭയ കേസ് രാജ്യത്ത് പ്രധാനപ്പെട്ട ഒരു ചർച്ച വിഷയം ആകുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
മറ്റു പ്രതികൾ ഇതുവരെ തിരുത്തൽ ഹർജികൾ ഒന്നും തന്നെ നൽകിയിട്ടില്ല. വിനയ് കുമാറിന്റെ തിരുത്തൽ ഹർജി തള്ളുകയുയാണെങ്കിൽ അതിനു ശേഷം പ്രതികൾ ദയാ ഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കും.
ഇനി 10 ദിവസം മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ നിയമ നടപടികൾ എല്ലാം പ്രതികൾക്ക് പൂർത്തിയാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക