നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാകില്ല. അന്ന് തന്നെ വധശിക്ഷ നടക്കാൻ സാധ്യത ഇല്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു. കോടതിയും സർക്കാരുകളും ചേർന്ന് പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ ആശദേവി കുറ്റപ്പെടുത്തി. ദയാഹർജി നൽകിയതിനാൽ ജനുവരി 22ന് വധശിക്ഷ തടയണമെന്നവശ്യപെട്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
നിശ്ചയിച്ച സമയത്ത് വധശിക്ഷ നടപ്പാക്കാനാകുമോ എന്ന് വ്യക്തമാക്കി ജയിൽ അധികൃതരോട് നാളെ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. ജയിൽ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി. ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാനാകില്ലെന്ന് പ്രതി മുകേഷ് സിംഗിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. വധശിക്ഷ കാത്ത് നിൽക്കുന്ന പ്രതിക്കും ഭരണഘടനാ പരിരക്ഷയുണ്ട്
നിയമം വികാരങ്ങൾക്ക് വഴിപ്പെടരുതെന്നും അവർ പറഞ്ഞു. മരണ വാറന്റ് പുറപ്പെവിച്ചാൽ അതിൽ മാറ്റം ഉണ്ടാകരുത് എന്ന് നിർഭയയുടെ രക്ഷിതാക്കൾ വാദിച്ചു. ശിക്ഷ നടപ്പാക്കാത്തതിൽ നിർഭയയുടെ അമ്മ ആശദേവി സർക്കാരുകൾക്കും കോടതിക്കും നേരെ വിമര്ശമുന്നയിച്ചു. ജനുവരി ഏഴിനാണ് കോടതി പ്രതികൾക്കുള്ള മരണ വാറന്റ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക