തളിപ്പറമ്പ്: ഹൈസ്കൂള്‍-പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അകപ്പെട്ടുപോയ ചാറ്റിങ്ങ് കെണികളുടെ വ്യാപ്തി കണ്ട് അന്വേഷണോദ്യോഗസ്ഥരായ പോലീസുകാര്‍ പോലും ഞെട്ടി. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഭയാനകമായ ചാറ്റിങ്ങ് കെണിക്കഥകള്.
എട്ടാംക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ വലയിലാക്കുന്നത്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്ന് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് പിന്നീട് വിവിധ ചാറ്റിങ്ങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴിയും പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇടപെടല്‍ രീതി കൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും വാഹിദിന്റെ വലയിലാവുന്നുണ്ട്. പരമാവധി രണ്ടാഴ്ചക്കുള്ളില്‍ തന്നെ കുട്ടികളെ വലയില്‍ വീഴ്ത്തി സ്വന്തം ഇംഗിതത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കുടുംബ വിവരങ്ങല്‍ കൂടി ശേഖരിച്ചാണ് അതീവ തന്ത്രപരമായി ഇരകളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങളെ ബാധിക്കുമെന്നതിനാല്‍ പല വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അവരുടെ ഫോണുകള്‍ എല്ലാ ദിവസവും പരിശോധിക്കാന്‍ തയ്യാറാവണമെന്നുമാണ് പോലീസ് നല്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക