തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ട ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ വിവരം അഗ്നിശമനാ സേന പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമനാ സേന ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി . തീപിടുത്തത്തില്‍ ബാങ്കിലെ പ്രധാനപ്പെട്ട ഫയലുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്ബ്യൂട്ടറുകള്‍, തടി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ശമ്ബള വര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനാല്‍ ബാങ്കില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തിയും തീവ്രതയും കുറച്ചു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം തീപിടുത്തം വളരെ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.
രാവിലെ 7.40 ഓടെയാണ് തീപിടുത്തമുണ്ടായത്. വെന്റിലേഷനിലൂടെ കനത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഉടന്‍ തന്നെ ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തുകയും തീ മറ്റ് നിലകളിലേക്കും കെട്ടിടങ്ങളിലേക്കും വ്യാപിക്കുന്നതിനുമുമ്ബ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കമ്ബ്യൂട്ടറുകള്‍, ഉള്‍പ്പെടെ ബാങ്കിന്റെ 80 ശതമാനവും തീപിടുത്തത്തില്പ്പെട്ടതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം തീപിടുത്തത്തില്‍ 7 ലക്ഷം രൂപയുടെ നാശനഷ്ടം മാത്രമാണ് സംഭവിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് നല്കുന്ന വിവരം. ബാങ്കിന്റെ പ്രധാനപ്പെട്ട ഫയലുകളും തീപിടുത്തത്തില്‍ കത്തിനശിച്ചതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ബാങ്ക് അധികൃതര്‍ പവര്‍ ഓവര്‍ലോഡ് ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 160/2020 അണ്ടര്‍ സെക്ഷന്‍ 306 (1) വകുപ്പ് പ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക