ദില്ലി: എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്നാണ് യോഗിയുടെ ആഹ്വാനം. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ പറയുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംഎല്‍എ പവന് വര്‍മ്മ എന്നിവര്‍ക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. ആരുടേയും വിശ്വാസങ്ങളേയും ആഘോഷങ്ങളേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ നിയമം അനുശാസിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നാവണം ഇത്തരം ആഘോഷങ്ങള്‍. എന്നാല്‍ ശിവ ഭക്തരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരും അവര്‍ പറയുന്നത് കേള്‍ക്കാതെ വരുന്നവരും വെടിയുണ്ടകള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നാണ് യോഗിയുടെ പരാമര്‍ശം. ശ്രാവണ മാസത്തില്‍ ഗംഗായാത്ര നടത്തുന്ന കന്‍വാര്‍ തീര്‍ത്ഥാടകരും നാട്ടുകാരുമായി നിരവധി തവണ സംഘര്‍ഷമുണ്ടായിട്ടുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ തുടര്‍ച്ചയായ വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഎപിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക