പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി അലന് ഷുഹൈബ് കോടതിയില്‍.പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന് ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് . ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതിയാണ് അലന് ആവശ്യപ്പെടുന്നത്. ‘മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം’ എന്നാണ് അലന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത് . കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്ബസിലെ വിദ്യാര്‍ത്ഥിയാണ് അലന് ഷുഹൈബ്.
അലന് പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കേസ് അന്വേഷിക്കുന്ന എന്‍ഐഎ, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് കോടതി ആരാഞ്ഞു . ഇക്കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മുലം നല്‍കാനാണ് കോടതി നല്കിയ നിര്‍ദേശം. ഇതിന് ശേഷം കോടതി അലന്റെ ഹര്‍ജിയില്‍ വിധി പറയും. അതേ സമയം യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന്റേയും താഹയുടേയും റിമാന്റ് കാലാവധി കൊച്ചിയിലെ പ്രത്യേക കോടതി നീട്ടിവെച്ചു . അടുത്ത മാസം 13 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്.
കേസ് അന്വേഷിക്കുന്ന എന്‍ഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ , കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.
പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുത്തതാണ്. കേസ് എന്‍ഐഎ ഏറ്റെടുത്തതിന് നിയമപരമായ പിന്‍ബലമുണ്ട്. സര്‍ക്കാര്‍ പരിശോധിക്കും മുമ്ബ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാരാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ അഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ പാസാക്കിയ എന്‍ഐഎ നിയമമാണ് സംസ്ഥാനങ്ങളെ മറികടന്ന് കേസുകള്‍ ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് സമ്മാനിച്ചത്. അത് ഇപ്പോള്‍ കേന്ദ്രം എടുത്ത് ഉപയോഗിക്കുന്നു. അതിനാല്‍ തങ്ങള്‍ പരിശുദ്ധാത്മക്കാളാണെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക