തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണു റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പു പുറത്തായയെന്നാണു സംശയം. സാധാരണഗതിയില്‍ സഭയില്‍ വച്ചശേഷമാണു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുന്‍പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണു സംശയം ഉയര്‍ന്നിരിക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. ആവശ്യമെങ്കില്‍ തുടര്‍പരിശോധനയും തിരുത്തലുമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക