കൊട്ടാരക്കര: സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി,14,500 കിലോ പച്ചരി, 32,000 കിലോ ഗോതമ്പ് എന്നിവ കാണാതായി. 7 ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കഴിഞ്ഞ 7ന് നടത്തിയ പരിശോധനയിലാണു വ്യക്തമായത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് സപ്ലൈകോയുടെ കൊച്ചിയിലെ ഹെഡ് ഓഫിസ് മാനേജർക്ക് ഡിപ്പോ മാനേജർ കൈമാറിയതായാണു വിവരം.
ഡിപ്പോ മാനേജരും ജൂനിയർ മാനേജരും ചേർന്നാണു പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടതിനെത്തുടർന്ന് ചുമതലക്കാരനെ സ്ഥാനത്തു നിന്നു മാറ്റി.
ദേശീയ ഭക്ഷ്യസുരക്ഷ നിയമ (എൻഎഫ്എസ്എ) പ്രകാരം റേഷൻകടകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നതാണു ഭക്ഷ്യവസ്തുക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക