ശൗചാലയത്തിൽ രഹസ്യ കാമറ വച്ച് ഐ.ഐ.ടി വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് മദ്രാസ് ഐ.ഐ.ടി റിസർച്ച് അസിസ്റ്റന്റ് അറസ്റ്റിൽ. എയ്റോസ്പേസ് വിഭാഗം റിസർച്ച് അസിസ്റ്റന്റ് ശുഭം ബാനർജിയാണ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസാണ് ശുഭത്തിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഐ.ഐ.ടി കാമ്പസിൽ എയ്റോസ്പേസ് ഡിപ്പാർട്ട്മെന്റിന് സമീപത്തെ ലാബിനോട് ചേർന്നുള്ള സ്ത്രീകളുടെ ടോയ്ലറ്റിൽ നിന്നാണ് ഇയാൾ വീഡിയോ പകർത്താൻ ശ്രമിച്ചത്. ഗവേഷക വിദ്യാർത്ഥിനി ശൗചാലയത്തിൽ കയറിയപ്പോഴാണ് ഭിത്തിയിലെ ദ്വാരത്തിൽ കാമറ കണ്ടത്.
തുടർന്ന് പരിശോധിച്ചപ്പോൾ ഫോണിലെ വീഡിയോ കാമറാ റെക്കോർഡർ ഓൺ ചെയ്ത നിലയിലായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനി ഇയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക